(ഗീതാ ഹിരണ്യനെക്കുറിച്ച് വാരാന്ത്യകൗമുദി 2020 ജനുവരി 12ന് പ്രസിദ്ധീകരിച്ച സതീഷ് കളത്തിൽ എഴുതിയ ലേഖനം:- 'ഒരു ഗീതകം പോലെ')
ഗീതാ ഹിരണ്യൻ |
തന്നിൽ നിന്നും
അടർന്ന് വീണ ഓരോ വാക്കും വാക്യവും വികാരവും കൃത്യമായി ആത്മാവിഷ്കാരം ചെയ്ത് ഈ മണ്ണിൽ ലയിപ്പിച്ച് നിറുത്താൻ
അവർക്ക് കഴിഞ്ഞിരുന്നു. ഗീതാഹിരണ്യനിൽ നിന്നും നമുക്ക് ലഭിച്ചതിൽ
ഏറിയ പങ്കും ചെറുകഥകളാണ്. എന്നാൽ, അപൂർവമായെങ്കിലും അവർ
രചിച്ച പല കവിതകളും ഇനിയും ലോകം ശ്രദ്ധിക്കാതെയും ചർച്ച ചെയ്യപ്പെടാതെയും
പോകുന്നുവോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരുപക്ഷേ, പലയിടങ്ങളിലായി
ചിതറിക്കിടക്കുന്ന ആ ചെറു കാവ്യങ്ങളെ ഇതുവരെ ഒരു നൂലിൽ
കോർത്തിടാൻ പോലും സാധിക്കാതെ പോയതാകാം അവക്ക് അർഹമായ
സ്ഥാനം ലഭിക്കാതിരുന്നത്.
ഒരു ഗീതകം പോലെ- കേരളകൗമുദിയിലെ ലേഖനം |
2000ത്തിൽ
തൃശൂരിൽ തുടങ്ങിയ 'പ്രതിഭാവം' എന്ന ഒരു പ്രതിമാസ
പത്രത്തിന്റെ ആദ്യ എഡിഷനിലാണ് ഈ കവിത ആദ്യമായി പ്രസിദ്ധീകരിച്ചത്.
രണ്ട് എഡിഷന് മാത്രം ആയുസുണ്ടായിരുന്ന ഈ പത്രത്തിന്റെ പ്രസാധകനും പത്രാധിപരും ഞാനായിരുന്നു. എന്റെ കൺമുന്നിലായിരുന്നു
ടീച്ചർ ഈ കവിത എഴുതിയത്.
1999ന്റെ അവസാന നാളുകൾ. തൃശൂർ നഗരസഭ കോർപ്പറേഷനായി രൂപപ്പെട്ട് വരുന്ന കാലം.
കേരളകൗമുദി ഓൺലൈനിൽ വായിക്കുക:- ഒരു ഗീതകം പോലെ
1999ന്റെ അവസാന നാളുകൾ. തൃശൂർ നഗരസഭ കോർപ്പറേഷനായി രൂപപ്പെട്ട് വരുന്ന കാലം.
കേരളകൗമുദി ഓൺലൈനിൽ വായിക്കുക:- ഒരു ഗീതകം പോലെ
റെഡ് സ്റ്റാർ ക്ലബ്ബിന്റെ ബുക്ക് ലെറ്റ് പതിപ്പ് |
പ്രതിഭാവം ആദ്യലക്കിന്റെ ഒന്നാം പേജ് |
(പിന്നെയുള്ളത്,
തൃശ്ശൂരിലെ പ്രശസ്തരായ ചില എഴുത്തുകാരാണ്. അവരിൽ ചിലരെ പോയിക്കണ്ടു. എന്നാൽ, എന്റെയും
പത്രത്തിന്റെയും ഗ്രേഡ് അളന്ന് നോക്കിയ അവരിൽ പലരും ഒഴിഞ്ഞുമാറി. ചിലർ പറഞ്ഞു, പിന്നീടുള്ള
എഡിഷനുകളിലേക്ക് നോക്കാമെന്ന്. അതോടെ, പുറമെ നിന്നുള്ള സാഹിത്യശേഖരണശ്രമം നിർത്തി.
തന്നെയുമല്ല, ഒരു നോവലിന്റെയും കുടിവെള്ളത്തിന്റെയും ലേഖനങ്ങൾ തയ്യാറാക്കി കഴിഞ്ഞിരുന്നു.
കൂട്ടത്തിൽ ഞാൻ തന്നെ ഒരു കവിതയും തട്ടിക്കൂട്ടി.)
ആ
സമയത്താണ് പടിഞ്ഞാറേ കോട്ടയിൽ വെച്ച് യാദൃച്ഛികമായി ഡേവിസ്
സാറിനെ കാണുന്നത്. (മുൻപ്, തൃശ്ശൂർ എക്സ്പ്രസ്സ് ദിനപത്രത്തിൽ ഉണ്ടായിരുന്നതാണ്. എക്സ്പ്രസ്സ് ദിനപത്രം നിലച്ച ശേഷം പിന്നീട് ജനറൽ സായാഹ്ന പത്രത്തിലായിരുന്നു. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല. എക്സ്പ്രസ്സിലെ പ്രതിഭാവേദിയിൽ സൂര്യ എന്ന പേരിൽ
ഞാൻ കവിതകൾ എഴുതിയിരുന്നു. അന്ന് ആ പംക്തി കൈകാര്യം ചെയ്തിരുന്നത് ഈ സാറായിരുന്നു.)
സാറിനോട് ഞാൻ പത്രം തുടങ്ങുന്ന കാര്യം പറഞ്ഞു. - കൂട്ടത്തിൽ, അറിയപ്പെടുന്ന ആരുടെയെങ്കിലും കഥയോ കവിതയോ കിട്ടാൻ വല്ല വഴിയും ഉണ്ടോ എന്ന് ചോദിച്ചു. - സാറാണ് ടീച്ചറെ
സമീപിക്കാൻ പറഞ്ഞത്. മറ്റൊരു കാര്യം കൂടി അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.
ടീച്ചർ സുഖമില്ലാതിരിക്കുകയാണ്. പക്ഷെ, എന്തെങ്കിലും സാദ്ധ്യതയുണ്ടെങ്കിൽ
തീർച്ചയായും സഹായിക്കും.
അങ്ങനെ, റിപ്പോർട്ടർ ശ്രീനാഥിനെയും കൂട്ടി ഞാൻ വടക്കേ ബസ് സ്റ്റാൻഡിലുള്ള
ടീച്ചറുടെ വീട്ടിലെത്തി. ഒടുവിൽ ആ പൂമുഖ വാതിൽ തുറക്കപ്പെട്ടു.
ഞങ്ങളെ വരവേറ്റത്, 'എന്ത്യേ കുട്ടികളേ" എന്ന ടീച്ചറുടെ
ചോദ്യമായിരുന്നു. വാത്സല്യപൂർവമായ ഒരു കുശലാന്വേഷണം പോലെയായിരുന്നു
അത്. മുന്നിൽ ചെറുപുഞ്ചിരിയോടെ നിൽക്കുന്ന ടീച്ചറെ കണ്ടപ്പോൾ
തന്നെ ഞങ്ങളുടെ ഉള്ളം ഒന്ന് കുളിർത്തു. തെളിഞ്ഞ ചിരിയായിരുന്നു
ഗീതാഹിരണ്യന്റെ മുഖത്ത്.
കേരളകൗമുദി ഓൺലൈനിൽ വായിക്കുക:- ഒരു ഗീതകം പോലെ
മലയാളത്തിന്റെ
സാഹിത്യമുത്തശ്ശി ലളിതാംബിക അന്തർജ്ജനത്തിന്റെ അനന്തിരവളാണ്
മുമ്പിൽ നിൽക്കുന്നത്. പക്ഷേ, അതിന്റെ യാതൊരു 'നിഴലാട്ട"വും
ടീച്ചറിൽ ഇല്ലായിരുന്നു. സത്യത്തിൽ, ടീച്ചറെക്കുറിച്ചോ ടീച്ചറുടെ
സാഹിത്യകൃതികളെക്കുറിച്ചോ എനിക്കന്നത്ര കാര്യമായ ഗ്രാഹ്യമില്ലായിരുന്നു.
ഡേവിസ് സാറിൽ നിന്നുള്ള അറിവ് വെച്ച് ലളിതാംബിക അന്തർജ്ജനത്തിന്റെ
കുടുംബത്തിൽ നിന്നുള്ള ഒരെഴുത്തുകാരി എന്നതിനപ്പുറം ടീച്ചറെ
കാണാൻ ഇറങ്ങുമ്പോൾ മറ്റൊന്നും മനസിലും ഇല്ലായിരുന്നു. എന്നാൽ,
സാഹിത്യത്തിൽ വലിയ ഒരാളാണെന്ന ഒരുൾബോധം ഉണ്ടായിരുന്നു
താനും. അതുകൊണ്ടുത്തന്നെ, ടീച്ചറെ നേരിൽ കണ്ടപ്പോൾ വന്നകാര്യം
പറയാൻ പെട്ടെന്ന് ഒരു മടി തോന്നി. മുൻ അനുഭവങ്ങൾ ചെറിയൊരു
അപകർഷതാബോധം ഉണ്ടാക്കിത്തന്നിരുന്നു എന്നതാണ് സത്യം.
കേരളകൗമുദി ഓൺലൈനിൽ വായിക്കുക:- ഒരു ഗീതകം പോലെ
'സുഖം' കവിത പ്രതിഭാവത്തിൽ |
ഞങ്ങളുടെ പരുങ്ങൽ കണ്ട ടീച്ചർ, മുഖത്തുള്ള ചിരി ഒട്ടും കുറക്കാതെ
തന്നെ ഞങ്ങളോട് കയറി ഇരിക്കാൻ പറഞ്ഞു. ഇരുന്നിട്ടും കാര്യം
പറയാതെ വിമ്മിഷ്ടപ്പെട്ടിരിക്കുന്ന ഞങ്ങളോട് വളരെ സൗമ്യമായി
ടീച്ചർ വീണ്ടും ചോദിച്ചു, "എന്താ കുട്ടികളേ...എന്തിനാ വന്നത്..?
എന്താച്ചാലും പറഞ്ഞോളൂ..." ഇനിയും ടീച്ചറെ മുഷിപ്പിക്കാൻ
പറ്റില്ലല്ലോ? ഞാൻ പറഞ്ഞു, "ഞങ്ങൾ ഒരു പത്രം തുടങ്ങുന്നുണ്ട്.
ഈ മാസം തന്നെ ഇറക്കാനാ പ്ലാൻ. അതിലേക്ക് ടീച്ചറുടെ ഒരു
കഥയോ കവിതയോ തരണം." അത് കേട്ടതും അതുവരെയുണ്ടായിരുന്ന
ടീച്ചറുടെ ആ ചിരി പെട്ടെന്ന് നിന്ന് പോയി. മുഖത്ത് ഗൗരവം
പടർന്നു. ടീച്ചറുടെ കണ്ണുകൾ നേരെ താഴോട്ടായി. ഒന്ന് രണ്ട്
സെക്കന്റുകളെടുത്തു ആ കണ്ണുകൾ ഞങ്ങളിലേക്ക് തിരിച്ചെത്താൻ.
അപ്പോഴും മുഖത്തെ ആ ഗൗരവം കുറഞ്ഞിരുന്നില്ല. ഞങ്ങൾ ഉറപ്പിച്ചു,
ഇവിടെയും രക്ഷയില്ലെന്ന്. അതുപോലെ തന്നെയായിരുന്നു ടീച്ചറുടെ പ്രതികരണവും. "കഥയൊന്നും ഇല്ല്യ കുട്ടികളെ. തീരെ വയ്യ.
ഇപ്പൊ അധികമൊന്നും എഴുതാറില്ല."
അത്
പറഞ്ഞുകഴിഞ്ഞതും ടീച്ചറുടെ കണ്ണുകൾ വീണ്ടും താഴേക്കായി.
പിന്നെയും ചില സെക്കൻഡുകൾ കൂടി ടീച്ചറും ഞങ്ങളും നിശബ്ദരായി
ഇരുന്നു. ഇനിയും അവിടെയിരുന്നിട്ട് കാര്യമില്ലെന്ന് ശ്രീനാഥ്
കണ്ണുകൾ കൊണ്ട് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. പക്ഷെ, എനിക്കെന്തോ
പെട്ടെന്ന് എഴുന്നേൽക്കാൻ തോന്നുന്നില്ല. തൊട്ടുമുമ്പിൽ..കൈയെത്തും
ദൂരത്ത്, എന്റെ കൊച്ചു പത്രത്തിലേക്ക് ഒരു വിശിഷ്ടവ്യക്തിയുടെ
സാന്നിദ്ധ്യം കാത്തു നിൽപ്പുണ്ടെന്ന തോന്നൽ ശക്തമാകുന്നു.
അതുകൊണ്ടാകാം, എനിക്ക് എഴുന്നേൽക്കാൻ കഴിയാതിരുന്നത്.
കേരളകൗമുദി ഓൺലൈനിൽ വായിക്കുക:- ഒരു ഗീതകം പോലെ
കേരളകൗമുദി ഓൺലൈനിൽ വായിക്കുക:- ഒരു ഗീതകം പോലെ
ടീച്ചർക്ക്
മനസിലായെന്ന് തോന്നുന്നു: 'ഞങ്ങൾ വളരെ പ്രതീക്ഷയോടെയാണ്
വന്നിരിക്കുന്നതെന്ന്.' ടീച്ചറിൽ നിന്നും ഒരു നെടുനിശ്വാസമുതിർന്നത്
ഞങ്ങളറിഞ്ഞു. ടീച്ചർ മെല്ലെ തലയുയർത്തി ഞങ്ങളെ നോക്കി.
അപ്പോൾ ആ മുഖത്ത് വീണ്ടും മന്ദഹാസം തെളിഞ്ഞിരുന്നു. ഞങ്ങളിൽ
ആശ്വാസവും..! 'ഞാനൊന്ന് നോക്കട്ടെ" എന്ന് പറഞ്ഞു പതിയെ
എഴുന്നേറ്റ് ടീച്ചർ അകത്ത് പോയി. ടീച്ചറോടൊപ്പം ഞങ്ങളും എഴുന്നേറ്റിരുന്നു. പക്ഷെ, ഞങ്ങളുടെ പ്രതീക്ഷയേയും പ്രാർത്ഥനകളേയും പാടെ വൃഥാവിലാക്കി, ടീച്ചറുടെ മടങ്ങി വരവ് വെറും കൈകളോടെയായിരുന്നു. 'പുതിയതൊന്നും
കാണുന്നില്ല. ഇവിടെ ഉള്ളതെല്ലാം പലതിലും വന്നതാ." ഞങ്ങളെ
നിരാശപ്പെടുത്തേണ്ടി വന്നതിലെ കുണ്ഠിതം ടീച്ചറുടെ വാക്കുകളിൽ
മാത്രമല്ല, ആ മുഖത്തും നന്നേ പ്രതിഫലിക്കുന്നുണ്ടായിരുന്നു.
ഇനിയും
അവിടെ നിൽക്കുന്നത് ടീച്ചറോടുള്ള നെറികേടാകും. അതുകൊണ്ട്,
ഉള്ളിലെ നൈരാശ്യം പാടെ മറച്ചുകൊണ്ട് ചിരിച്ചുകൊണ്ടുത്തന്നെ
ഞാനും ശ്രീനാഥും ടീച്ചറോട് യാത്ര ചോദിച്ചു. അടുത്ത എഡിഷനിലേക്ക് ടീച്ചറുടെ ഏതെങ്കിലും ഒരു സൃഷ്ടി കിട്ടാനുള്ള ഒരു ഉറപ്പും
ഞങ്ങൾ വാങ്ങി. അതിനിടയിലാണ് എന്റെ നോട്ടം അവിടെയുള്ള ടീപ്പോയിലേക്ക് പതിഞ്ഞത്. അതുവരെ ആ ടീപ്പോയ് എന്റെ ശ്രദ്ധയിൽ പതിഞ്ഞിരുന്നില്ല.
അതിന് മുകളിൽ കിടന്നിരുന്ന വർത്തമാനപത്രങ്ങളും എഴുത്തുകടലാസുകളും
ഒന്നും ഞാൻ കണ്ടിരുന്നില്ല. പക്ഷേ, ആ അവസാനനിമിഷത്തിൽ
അതിലൊന്നിൽ എന്റെ കണ്ണുകൾ ഉടക്കി. വളരെ നേർത്ത ചെമപ്പ്
കളർ കലർന്ന ഒരു കടലാസ്. അതിലെന്തോ എഴുതിയിട്ടുണ്ട്.
പെട്ടെന്ന്, ഏതോ ഒരുൾ പ്രേരണയാൽ ഞാനതെടുത്ത് നോക്കി. ഏകദേശം
പൂർത്തിയാകാറായ ഒരു കവിതയായിരുന്നു അത്. ഞാനതെടുത്തോട്ടെയെന്ന്
ടീച്ചറോട് ചോദിച്ചു. ടീച്ചർ എന്റെ കൈയിൽ നിന്നും അത് വാങ്ങി
ഒരാവർത്തി വായിച്ചു നോക്കി. എന്നിട്ട് എന്നോട് ചോദിച്ചു:"ഇത്
മതിയോ?" മതിയെന്ന് ഞാൻ. ആ ക്ഷണം ടീച്ചർ കസേരയിൽ ഇരുന്നു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. കണ്ണടച്ച് തുറക്കുന്ന നേരം
കൊണ്ട് ആ കവിതയുടെ ബാക്കി ഭാഗങ്ങൾ കൂടി ടീച്ചർ എഴുതിച്ചേർത്തു.
'സുഖ'ത്തിന്റെ കൈയെഴുത്ത് പ്രതി |
ശേഷം, രണ്ട് കൈകളും കൊണ്ടാണ് ഞാനാ കവിത ടീച്ചറിൽ നിന്നും ഏറ്റുവാങ്ങിയത്.
ഒരു ഭക്തിയോ ബഹുമാനമോ അന്നേരം എനിക്കവരോട് തോന്നിയിരുന്നു എന്നതാണ് സത്യം. അന്ന് ഞാൻ ഒരു പ്രസാദം കണക്കെ ഏറ്റുവാങ്ങിയ
ആ 'അമൂല്യനിധി" പതിറ്റാണ്ടുകൾക്കിപ്പുറം ഒട്ടും മൂല്യമില്ലാതെ
അഥവാ ആരാലും അറിയപ്പെടാതെ എന്റെ ദ്രവിച്ച 'ആമാടപ്പെട്ടി'യിൽ
തന്നെ കിടക്കുന്നത് കാണുമ്പോൾ വാത്സല്യമാർന്ന ആ പരിചിത മുഖം
വീണ്ടും വീണ്ടും എന്നിൽ ഒരു നൊമ്പരമുയർത്തുന്നു.
Read:- 'സുഖം', ഒരു ഗീതാ ഹിരണ്യൻ കവിത..!
യഥാർത്ഥ സാഹിത്യആസ്വാദനത്തിന്റെ ഊഷ്മളതയിൽ:-
ഒരു ഗീതകം പോലെ - ഫേസ്ബുക്ക് പോസ്റ്റ്
Read:- 'സുഖം', ഒരു ഗീതാ ഹിരണ്യൻ കവിത..!
യഥാർത്ഥ സാഹിത്യആസ്വാദനത്തിന്റെ ഊഷ്മളതയിൽ:-
ഒരു ഗീതകം പോലെ - ഫേസ്ബുക്ക് പോസ്റ്റ്